Followers

Monday 23 April 2012

സദാചാരപ്പോലീസ് ...കഥ




    ങ്ങള് വേഗം പോക്കൊളീ ..ആരെങ്കിലും കണ്ടാല് പിന്നെ അത് മതി ..
സുഹറ യുടെ നെഞ്ഞിടി പ്പിന്‍റെ ശബ്ദം സൈതാലി ശരിക്കും കേട്ടു..
അനക്കിത് എന്ത് പറ്റി ന്‍റെ സൂറ ..ഇയ്യ്‌ പറെണത് കേട്ടാല്‍ തോന്നും ആദ്ധ്യായിട്ട ഞാന്‍ അന്‍റെ അടുത്തു വരണത് എന്ന് ..
അന്‍റെ ചെക്കന്‍ എന്‍റെ യാണ് എന്ന് ഇന്നാട്ടില് ആര്‍ക്കാ അറിയാത്തത് .. അന്നെ ഞമ്മള് നിക്കാഹ് കഴിച്ചില്ല എന്നല്ലേയുള്ളൂ ..ഇനിയിപ്പോ അങ്ങനെ യാവണം ന്നു വെച്ചാ അങ്ങനെയും ആവാം ... നീയ് വിഷമിക്കാണ്ടിരി ..
സുഹറയുടെ കണ്ണൊന്നു കലങ്ങി ...അവളുടെ സ്വരം ആര്‍ദ്രമായി .. ന്‍റെ പൊന്നിക്കാ ങ്ങളോട് പ്രിയം ഇല്ലാതല്ല .ങ്ങക്ക് എന്തെങ്കിലും പറ്റാതിരിക്കാനാ ..
എനക്ക് എന്ത് പറ്റാന്‍ ..സൈതാലി തെല്ലൊരു സംശയത്തോടെ സൂറായുടെ മുഖത്തേക്ക് നോക്കി ...
ഇന്നലെ രാത്രി എന്താണ്ടായെ എന്ന് ഇങ്ങക്ക് അറിയോ ...
എന്താണ്ടായെ ??
അങ്ങാടീല് പീടികത്തിണ്ണ നിരങ്ങണ കുറെ ഹറാം പിറന്ന ചെക്കന്മാരില്ലേ ..ഇന്നലെ രാതി മൂന്നാലെണ്ണം പുരേല് കേറി വന്നു ..അതില്‍ ങ്ങടെ മോനും ഉണ്ടായിരുന്നു ..അവര്ക്ക് വെള്ളം വേണം .വെള്ളം കൊടുത്തപ്പോള്‍ കോലായിലിരുന്നു അവര് കള്ള് കുടി തുടങ്ങി ..കള്ള് കുടി കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വേറെ ചിലതൊക്കെ വേണം ..
അതെന്താണ്ടി ..വേറെ ചിലത് ..സൈതാലി ഒന്നും മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി .
ഓരുക്ക് ന്‍റെ കൂടെ കിടക്കണംന്ന്.. ഞാന്‍ വാക്കത്തി എടുത്തപ്പോള്‍ പറയാന്‍ കൊള്ളാത്ത കുറെ തെറീം വിളിച്ച്‌ ആ നായിന്‍റെ മക്കള് പോയി... ങ്ങള് ഇനി ഇവിടെ നിക്കണ്ടാ.. പോക്കൊളീ ...പോലീസിന്‍റെ കയ്യിപ്പെട്ടാ ങ്ങളെ കഷ്ണം കഷ്ണം ആക്കും .. എനിക്കത് കാണാന്‍ വയ്യ ..
പോലീസാ ..സൈതാലി ഒന്ന് ചിരിച്ചു ..ഇവിടെ ഈ കാട്ടുമുക്കില്‍ അതും ഈ നേരത്ത് ..അനക്ക് വട്ട് തന്നെ ..
ആ ചെക്കന്മാരെയൊക്കെ പോലീസില്‍ എടുത്തു ന്നാ കേക്കണേ .. എന്തൂട്ടാ ന്‍റെ റബ്ബേ പേര് ..സുഹറ ഒരു നിമിഷം ചിന്തിച്ചു ..ആ, സദാചാര പ്പോലീസ് ..
സൈതാലി പിന്നൊന്നും മിണ്ടാന്‍ നിന്നില്ല ...സ്വന്തം മോനും സദാചാരപ്പോലീസായതില്‍ സന്തോഷിച്ച് വേഗം പുരയിലേക്ക്‌ നടന്നു...


ഗോപി വെട്ടിക്കാട്ട് ..

Tuesday 10 April 2012

നിന്നോട് പറയാന്‍...





















നിന്നോട് പറയാന്‍...
.......................................

ഒരു നോട്ടം കൊണ്ടെങ്ങിലും ....അരുതെന്നുമാത്രം നീ പറഞ്ഞില്ല .മറ്റെല്ലാം പറഞ്ഞു ..

ഇന്നിപ്പോള്‍ ഈ അസ്തമയ സൂര്യന്‍റെ മങ്ങിയ വ്ര്‍ണക്കൂട്ടില്‍ നിന്നെ ഞാന്‍ എവിടെതിരയാന്‍ ..... ...
കാണുമ്പോള്‍ പറയാന്‍ കരുതിവെച്ച ഒരു വാക്ക് തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു ,അരികില്‍ വരുമ്പോള്‍ മറക്കുകയും അകലുമ്പോള്‍ ഓര്‍ക്കുകയും ചെയ്യുന്ന അത് ഒരു മുള്ളുപോലെ തൊണ്ടയില്‍ കുത്തിനോവിക്കുന്നു ,അല്ലെങ്കില്‍ തന്നെ നിന്നോട് പറയാന്‍ എനിക്കെന്താനുള്ളത് ..എല്ലാം ഒരു തുറന്ന പുസ്തകത്തിലെ തേഞ്ഞ അക്ഷരങ്ങള്‍ പോലെ നീ എന്നോ വായിച്ചെടുത്തതല്ലേ ....നീ മാത്രം ....

ഒരിക്കല്‍ എനിക്കായി ഒരു പൂക്കാലം മുഴുവന്‍ നീ തന്നു .പകരം ഞാന്‍ നിനക്കുതന്നതോ ...
ഒരു നെരിപ്പോടായി എരിഞ്ഞുതീരനായിരുന്നുഎന്റെ നിയോഗം ,വിളക്കിനെ പ്രണയിച്ച ശലഭമായി നീയും..അഗ്നിയില്‍ വെന്തുരുകുമ്പോഴും ഒന്ന് ശപിക്കാഞ്ഞതെന്തേ...ഒരു ശിലയായ് ഞാന്‍ ശാപമോക്ഷവും കാത്ത് കിടക്കുമായിരുന്നല്ലോ .നിന്‍റെ കാലടികള്‍ എന്റെ ശിരസ്സില്‍ നൃത്തം ചവിട്ടുമ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ് നിന്നെ ഒന്ന് പുണരാന്‍ എത്ര ജന്മമെങ്ങിലും കാത്തുകിടന്നേനെ.....ഇന്നിപ്പോള്‍ മോക്ഷമില്ലാത്ത ആത്മാവുമായ് യുഗാന്ത്യം വരെ അലയാന്‍ വിധിച്ചു നീ .

എല്ലാം വ്യാമോഹങ്ങള്‍ ആയിരുന്നു ...നീ ഉണര്‍ന്നതുമില്ല.. ഞാന്‍ ഉറങ്ങിയതുമില്ല..

ഉപ്പിന് ഇത്രെയും സ്വാദ് ഉണ്ടെന്നു ഞാനറിഞ്ഞത് നിന്‍റെ വിയര്‍പ്പു കണങ്ങളില്‍ നിന്നായിരുന്നു .മധുരം പോലെ നുണയുമ്പോള്‍ നീ ചിരിക്കുകയായിരുന്നോ?അറിയില്ല നിന്നെ പൂര്‍ണമായി അറിയാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലല്ലോ .നിന്‍റെ മനസ്സ്, ശരീരം പോലെ ഒരിക്കലും നീ തുറന്നിട്ടില്ല .തമസ്സിന്‍റെ നിഗൂഡമായ ഗര്‍ത്തങ്ങളില്‍ നീയത് ഒളിപ്പിച്ചുവെച്ചു . .എന്നിട്ടെന്നെ നിന്‍റെ ചിറകിന്നടിയില്‍ സൂക്ഷിച്ചുവെച്ചു .ഒരുനാള്‍ എന്നെയും വിട്ടെങ്ങോട്ടോ പറന്നകന്നു .

ഇന്ന് ഇരുള്‍ മൂടിതുടങ്ങുബോള്‍ നിന്നെ ഞാന്‍ എവിടെ തിരയാന്‍ ?എന്റെ കാഴ്ച മങ്ങിതുടങ്ങിയല്ലോ .നിന്റെ ശബ്ദം എനിക്ക് കേള്‍ക്കാം .നേര്‍ത്ത രോധനമായി .പണ്ട് നീയെന്നില്‍ അലിഞ്ഞു ചേരുമ്പോഴുള്ള അതേ ശബ്ദം ...ഇപ്പോള്‍ ഞാന്‍ വ്യക്തമായി കേള്‍ക്കുന്നുട് .കാഴ്ച മങ്ങും തോറും അടുത്തായി വളരെ അടുത്തായി .ഇപ്പോള്‍ നിന്നെ എനിക്ക് തൊടാവുന്ന അത്ര അടുത്ത് നിന്റെ ആ ദീര്‍ഘനിശ്വാസം ......

ഗോപി വെട്ടിക്കാട്ട്









Friday 14 January 2011

കാക്ക ...(കഥ)

അയാള്‍ മുറ്റത്തേക്കിറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു..ഇനി അവറ്റകള്‍ വല്ല മരത്തിന്‍റെചില്ലയില്‍ ഒളിച്ചിരിക്കുന്നുനടോ ആവോ..
രണ്ടു മൂന്നു ദിവസമായി പേടിച്ചു പുറത്തിറങ്ങാതെ ..
പറമ്പ്‌ നനക്കാന്‍ ഇന്നലെ ഒന്ന് ഇറങ്ങിയതാണ് ..പെട്ടന്നാണ് പറന്നിറങ്ങിയത്..
പിന്നെ ഒന്നും പറയണ്ടാ..തലയാകെ കൊത്തി പ്പൊളിച്ചു..ഓടി അകത്തു കേറി വാതിലടച്ചിട്ടും വാതിലില്‍ കൊത്തുന്നുണ്ടായിരുന്നു..
ഏതു നേരത്താണാവോ ആ‍ കൂട് വലിച്ചിടാന്‍ തോന്നിയത്..തെങ്ങിന്‍റെ മച്ചിങ്ങ എലി കരണ്ട് താഴെ ഇടുന്നത് കണ്ടു
സഹിക്ക വയ്യാതെയാണ് കയറി നോക്കിയത് .അപ്പോഴാണ് കാക്ക കൂട് കണ്ടെത്തിയത്‌.. അതില്‍ ഒരു കാക്കക്കുട്ടി ചത്തു കിടക്കുന്നു..
വലിച്ചു താഴെ ഇടുമ്പോള്‍ ഭാര്യ പറഞ്ഞതാണ്
"വെറുതെ വേണ്ടാത്ത പണിക്കു പോണ്ടാ കാക്ക കൊത്തും .."
"പിന്നെ കൊത്തുന്നെന്കില്‍ കൊത്തട്ടെ.."
ഈ മുട്ട തിന്നാനാണ് എലിയും ചേരയുമെല്ലാം തെങ്ങില്‍ കയരണേ..
കൂട് വലിച്ചിടുമ്പോള്‍ അടുത്ത തെങ്ങില്‍ ഒരു കാക്കയിരുന്നു ശബ്ദം വെക്കുന്നുണ്ടായിരുന്നു..
ഏതായാലുമ് കയറിയ നിലക്ക് എല്ലാം ഒന്ന് വൃത്തിയാക്കി ..താഴെ ഇറങ്ങാന്‍ നോക്കുമ്പോഴേക്കും എവിടെ നിന്നനെന്നറിയില്ല ..
ഒരു പട പോലെ ഇരമ്പി വരുന്നു ‌ കാക്ക കൂട്ടം..ഒരു വിധത്തില്‍ തെങ്ങില്‍ നിന്നിറങ്ങി.
അയാള്‍ തലയൊന്നു തലോടി..വല്ലാത്ത വേദന..ഇന്ന് എന്തായാലും പറമ്പ്‌ നനച്ചേ പറ്റൂ..

ഇവളിതുവരെ എന്തെടുക്കുന്നു..അപ്പുറത്തെ കുളത്തില്‍ കുളിക്കാന്‍ പോയതാണ് മണിക്കൂര്‍ ഒന്നായി..
വീട്ടില്‍ കുളിച്ചാല്‍ മതി എന്നെത്ര പറഞ്ഞാലും കേള്‍ക്കില്ല..കുറച്ചു തുണിയുമായിട്ടിറങ്ങും കാലത്ത്..
കല്ലില്‍ തല്ലി അലക്കുന്നഅത്ര വാഷിംഗ് മെഷിനില്‍ അലക്കിയാല്‍
വെളുക്കില്ലാ എന്നാണവളുടെ പക്ഷം..
ഓടിക്കിതച്ചു വരുന്നത് കണ്ടപ്പോള്‍ തന്നെ തോന്നി എന്തോ പന്തി കേടുന്ടെന്നു..
ഒന്നും പറയാനാവാതെ അവള്‍ നിന്നു കിതച്ചു..ആകെ പേടിച്ചിരിക്കുന്നു
'ആ‍ കുട്ടി കുളത്തില്‍ "
എന്ത് പറ്റി..
"ചത്തു കിടക്കുന്നു.."
ഏതു കുട്ടി .അയാള്‍ക്കൊന്നും മനസ്സിലായില്ല ..
"ഇന്നലെ നമ്മുടെ വീട്ടില്‍ വന്ന ആ‍ കുട്ടിയില്ലേ ..ആ‍ കുട്ടി തന്നെ.."
അപ്പോഴാണ്‌ ഓര്‍ത്തത് ..ഇന്നലെ വര്‍ക്കു ഏരിയയില്‍ ഇരുന്നു ചോറ് ഉണ്ണുന്ന പെണ്‍കുട്ടിയെ..
തന്നെ കണ്ടപ്പോള്‍ പേടിച്ചു അവള്‍ എഴുന്നേറ്റു..
"വേണ്ടാ ഇരുന്നു കഴിച്ചോ.".ഭാര്യ പറഞ്ഞു..
"പാവം വിശക്കുന്നു എന്ന് പറഞ്ഞു..എനിക്ക് സഹിച്ചില്ല "
കണ്ടില്ലേ എന്തൊരു ഐശര്യമാണ് അതിന്‍റെ മുഖത്ത്‌ ..പത്തു പന്ത്രണ്ടു വയസ്സേ ആയുള്ളൂ ..
"ഉം കണ്ട തെണ്ടി പിള്ളേരെ യൊക്കെ അകത്ത് കേറ്റി സല്ക്കരിച്ചോ "
രാത്രി ഇതിന്റെയൊക്കെ ആളുകള്‍ വീട് കുത്തി പൊളിക്കുമ്പോള്‍ അറിയാം..
ഇവറ്റെയൊന്നും വിശ്വസിക്കാന്‍ ആവില്ല..
ആളുകള്‍ ഇല്ലാത്ത വീട് കണ്ടു പിടിക്കാനാ ഇതൊക്കെ തനിയെ ഇറങ്ങുന്നത്..
അമ്പലപ്പരമ്പില്‍ കുറെയെണ്ണം വന്നു കൂടിയിട്ടുണ്ട്..കൂടാരം കെട്ടി..
"ആ‍ കുട്ടി അങ്ങനെയുള്ളതൊന്നുമല്ല പാവം..
"നിങ്ങള്ക്ക് പിന്നെ എല്ലാം സംശയം ആണല്ലോ.."
ഒരമ്പത് രൂപ വേണം അതിനു കൊടുക്കാനാ..മോള്‍ടെ പഴയ തുണിയെല്ലാം ഞാന്‍ അതിനു കൊടുത്തു..
അതിന്‍റെ തള്ളക്ക് സുഖമില്ല..മരുന്നു വാങ്ങണമത്രേ..
പൈസ എടുത്ത്‌ കൊടുക്കുമ്പോള്‍ പറഞ്ഞു.."കണ്ടറിയാത്തവര്‍ കൊണ്ടറിയും "

'ഇനിയിപ്പോ എന്താ ചെയ്യാ "നമുക്ക് പോലീസില്‍ വിളിച്ചു പറഞ്ഞാലോ "
"അതിനെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടാവും '
"എന്‍റെ ദൈവമേ എനിക്കിതു കാണാന്‍ വയ്യ..ഇന്നലെയും എന്‍റെ കൈയ്യില്‍ നിന്നു ചോറ് വാങ്ങി ഉണ്ടാതാനല്ലോ."
അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി..
അയാളവളെ ചേര്‍ത്ത് പിടിച്ചു .."നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റും ..നടന്നത് നടന്നു..."
അതിന്‍റെ വിധി അല്ലാതെന്തു പറയാന്‍
നീയിതു ആരോടും പറയണ്ടാ.. നീയവിടെ പോയിട്ടുമില്ല നീയൊന്നുംകണ്ടിട്ടുമില്ല ..മനസ്സിലായോ..
പോലീസില്‍ അറിയിച്ചാല്‍ ഇനി നമ്മള്‍ അതിന്‍റെ പിന്നാലെ നടക്കണം ..കേസും കൂട്ടവുമായി..
എനിക്കതിനോന്നും നേരമില്ല..
കരച്ചില്‍ അടക്കാനാവാതെ അവള്‍ തേങ്ങിക്കൊണ്ടിരുന്നു ..

പറമ്പിന്‍റെ മൂലയിലേക്ക് വലിച്ചെറിഞ്ഞ കാക്ക കുഞ്ഞിന്‍റെ ചുറ്റുമിരുന്നു കാക്കക്കൂട്ടം കരഞ്ഞു കൊണ്ടിരുന്നു...

ഗോപി വെട്ടിക്കാട്ട്


Tuesday 28 December 2010

ഇതെന്റെ അമ്മയാണ് .കഥ














നാണി ത്തള്ള മരിച്ചു ......
ഇന്നലെ ക്കൂടി കണ്ടതാണ് ...കൂനി ക്കൂനി ഒരു കൈ കാല്മുട്ടില് താങ്ങി
ചായ പ്പീടികയില് നിന്നും നടന്നു വരണത് ...
"വയ്യെങ്കില് വീട്ടില് ഇരുന്നാല് പോരെ ..എന്തിനാ ഇങ്ങനെ നടക്കണേ.."
ഒന്ന് നീര്ന്നു നിന്നു ...
"തീരെ വയ്യ ..ന്നാലും ഈ നേരയാല് ഒരു ചായ കുടിക്കണം "
പകുതി വിഴുങ്ങിയും പകുതി പറഞ്ഞും ...
പറഞ്ഞു പറഞ്ഞു നാണിത്തള്ള കിതച്ചു.
വഴിയില് ആരെകണ്ടാലും എന്തെങ്കിലുമൊക്കെ പറയണം ..
അത് കൊണ്ട് തന്നെ എല്ലാവരും കണ്ടതായി നടിക്കാതെ കടന്നു പോകും...
"പോണ വഴിക്ക് വീട്ടില് കേറി എന്തെങ്കിലും കഴിച്ചിട്ട് പോയാല് മതി...

പുറമ്പോക്കിലെ കുടിലിന്റെ മുന്നില് ആളുകള് കൂടിയിട്ടുണ്ട് ...
അകത്തേക്ക് കടന്നു..നിലവിളക്കില് എരിയുന്ന തിരിയുടെ വെളിച്ചത്തില് ആ മുഖത്തിനു
സ്വര്ണത്തിന്റെ തിളക്കം..ചുളിവു കളെല്ലാം പോയി രിക്കുന്നു...
ചെറിയൊരു പുഞ്ചിരി യോടെ ..ഉറങ്ങിക്കിടക്കുകയാനന്നെ തോന്നൂ..

ഇനിയിപ്പോ ആരും വരാന് ഇല്ലാത്ത സ്ഥിതിക്ക് എന്തിനാ വൈകിക്കണേ.
ആകെയുണ്ടായിരുന്നത് ഒരു മോളാ ...
അത് ആരുടെയോ കൂടെ ഓടിപ്പോയിട്ടു കാലം കുറെ ആയി
എവിടെയാനെന്നൊരു വിവരവുമില്ല ..


പാടത്തും പറമ്പിലും ഓടി നടന്നു പണിയെടുക്കുന്ന കാലത്ത് നാണിത്തള്ളക്ക് എല്ലാം ഉണ്ടായിരുന്നു
പിന്നീട് എപ്പോഴോ ഓരോന്നായി നഷ്ട്ടപ്പെട്ടു...
ആദ്യം പോയത് കുമാരേട്ടനാണ് ....തോട്ടില് വീണ്...
നാണിത്തള്ള അമ്മിണിയെ പെറ്റതിന്റെ പിറ്റേന്ന് ...
കന്നുകാലിയെ കഴുകാന് കൊണ്ട് പോയതാ....അപസ്മാരം ഇളകി .
ചത്തു പൊന്തി കൈതക്കൂട്ടത്തില് തടഞ്ഞു കിടന്നു ...
എല്ലാവരും പറഞ്ഞു ...പെറ്റു വീണതും തന്തയെ കൊണ്ട് പോയി....

ഓര്മ വെച്ച നാള് തൊട്ടു നാണിയമ്മ വീട്ടിലെ പണിക്കു വരുന്നുണ്ട്...അമ്മിണിയും കൂടെ യുണ്ടാകും...
അമ്മ തളര് വാദം വന്നു കിടപ്പിലായതുകൊണ്ട് കാലത്ത് കുളിപ്പിച്ച് തന്നെ സ്കൂളില് വിട്ടിരുന്നതും വീട്ടിലെ പണികളൊക്കെ ചിയ്തിരുന്നതും നാണിയമ്മയാണ്..അന്നൊക്കെ നാണിയമ്മയെ കാണാന് അമ്മയേക്കാള് ഭംഗി യായിരുന്നു..വെളുത്തു അധികം തടിയില്ലാതെ ...ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയില് കാച്ചിയ എണ്ണയുടെ മണം.. പടിയിറങ്ങുമ്പോള് നാണിയമ്മ പറയും
"മോനെ അമ്മിണിയെ നോക്കിക്കോളനെ"

അന്നൊരു ഞായറാഴ്ച ..
ഞായറാഴ്ചകളില്‍ അച്ഛന്‍ തട്ടിന്‍ മുകളിലെ വായനാ മുറിയിലായിരിക്കും..
സമയത്തിനു ഊണ് പോലും കഴിക്കാതെ ....വായനയില്‍ മുഴുകിയിരിക്കും....
പൂരപ്പിരിവുകാര് വന്നപ്പോള്‍ അച്ഛനെ വിളിക്കാന്‍ തട്ടിന് പുറത്തേക്കു പോയതാണ് ..
അവിടെ ..നാണിയമ്മയും അച്ഛനും ....
തന്നെ കണ്ടതും നാണി യമ്മ മുണ്ട് വാരിച്ചുറ്റി ചാടി എഴുന്നേറ്റു...
തിരിച്ചു കോണിപ്പടി ഓടിയിറങ്ങി...അമ്മയുടെ മുറിയില്‍ ചെന്നു...നിന്നു കിതച്ചു..
"എന്താടാ നിന്നു കിതക്കണേ" നീയെന്തിന്ന ഇങ്ങനെ ഓടണെ ..
അച്ഛനോട് പറഞ്ഞോ...
'ഉം"... വെറുതെ ഒന്ന് മൂളി ..
പാവം അമ്മ ...ഒന്നെഴുന്നെല്‍ക്കാന്‍ കൂടി വയ്യാതെ...
തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ..
അന്ന് മുതല്‍ നാണിയമ്മയെ വെറുത്തു...അമ്മിണിയെ വെറുത്തു....
നാണിയമ്മ ഇനി ഇവിടെ പണിക്കു വരണ്ടാ ....
അമ്മക്കൊന്നും മനസ്സിലായില്ല...
"അതെന്താടാ പെട്ടെന്ന് ഇങ്ങനെ..." അതൊരു പാവമല്ലേ ..ഒന്നുമില്ലെങ്കിലും നീയതിന്റെ മുലപ്പാല് കുടിച്ചിട്ടുണ്ട് ..അത് മറക്കണ്ടാ...
തീര്‍ത്ത്‌ പറഞ്ഞു... വേണ്ടാ എന്ന്‌ പറഞ്ഞാല്‍ വേണ്ടാ എന്ന്‌ തന്നെ...
അച്ഛന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല...
ജോലി കഴിഞ്ഞു വന്നാല്‍ മുകളില്‍ തന്നെയായി ..വല്ലപ്പോഴും അത്യാവശ്യത്തിനു അമ്മയുടെ
മുറിയില്‍ വരും ...തന്നെ കണ്ടതായി പ്പോലും നടിച്ചില്ല...
നാണിയമ്മ വരാതായി... പകരം അടുത്തുള്ള മറ്റൊരു സ്ത്രീയായി വീട്ടു പണിക്ക്...

അമ്മിണി വല്യ പെണ്ണായപ്പോള്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി...പിന്നെ നാണിയമ്മയുടെ കൂടെ കൂലിപ്പണിക്ക് പോയിത്തുടങ്ങി..
എന്നോ ഒരു ദിവസം അമ്മിണിയെ കാണാതായി,മനക്കല് പണിക്കു നിന്നിരുന്ന വാസൂനേം ..
നാണിയമ്മ ആരോടും ഒന്നും പറഞ്ഞില്ല...തിരയാനും പോയില്ലാ...നഷ്ട്ടങ്ങളുടെ കണക്കില്‍ അമ്മിണി യെയും വരവ് വെച്ച് കാണും....
നാടിന്‍റെ നെഞ്ചു പിളര്‍ത്തി തീവണ്ടി പാഞ്ഞപ്പോള്‍ നാണിയമ്മയുടെ വീട് റെയില്‍വേ എടുത്തു പോയി...പുറമ്പോക്കില്‍ ഒരു കുടില് വെച്ചിട്ടായി പിന്നെ നാണിയമ്മയുടെ താമസം...
കാലത്തിന്‍റെ കുത്തൊഴുക്കില്‍ നാണിയമ്മ ..നാണിത്തള്ളയായി മരിച്ചു...

ഇനി പുറത്തേക്ക് എടുക്കാം അല്ലെ.. ആരോ പറഞ്ഞു..ആരെങ്കിലും ഒന്ന് രണ്ടാളുകള് വരാ...
ഒരു ഉള്വിളി പോലെ ...കണ്ണ് കലങ്ങി ..ഇടനെഞ്ച് വിങ്ങി..
വായില് മുലപ്പാലിന്റെ മധുരം കിനിഞ്ഞു ..ഇത് നിന്റെ അമ്മയാണ്...
അകത്തേക്ക് കടന്നു ...നാണിയമ്മയുടെ തല പിടിച്ചു ....ചിതയിലേക്ക് എടുത്തു വെച്ചു .. വലം വെച്ചു...ആരോടെന്നില്ലാതെ പറഞ്ഞു ....
ഞാന് കൊളുത്താം ചിത ...ശേഷം ഞാന് കെട്ടിക്കോളാം..
ശേഷക്രിയ ഞാന് ചൈയ്തോളാം...
ഇതെന്റെ അമ്മയാണ് ..എന്റെ മാത്രം അമ്മ....

ഗോപി വെട്ടിക്കാട്ട്

Saturday 25 December 2010

സ്വര്‍ഗ്ഗ പാത..... കഥ












നിശ്ശബ്ധത തളം കെട്ടിനിന്ന ആ‍ മുറിയില്‍ കനത്ത ഇരുട്ടായിരുന്നു...
ഒരു മേശക്കു ചുറ്റു മാണെങ്കിലും മൂന്നു പേര്‍ക്കും തമ്മില്‍ തമ്മില്‍ കാണാന്‍ പറ്റാത്തത്ര ഇരുട്ട് ..
ഇരിക്കുന്നത് ഒരേ ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും ഓരോരുത്തരും ചിന്തിച്ചത് ഒരേ പോലെയല്ലായിരുന്നു ..
ആദ്യമായിട്ടാണ് അവര്‍ പരസ്പരം കാണുന്നത് തന്നെ..മൂന്നു സ്ഥലങ്ങളില്‍ നിന്നു വന്നവര്‍..
അടയാള വാക്യങ്ങള്‍ അവരെ ഒന്നാക്കിയിരിക്കുന്നു..

മൂന്നാമന്‍ കൂട്ടത്തില്‍ തീരെ പ്രായം കുറഞ്ഞവന്‍ ...
അവനിപ്പോള്‍ ചിന്തിച്ചത് ഉമ്മയെ യെ ക്കുറിച്ചാണ് ..വീട്ടില്‍ അമ്മയും പെങ്ങളും തനിച്ചേയുള്ളൂ ...
അമ്മയിപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവുമോ ...താന്‍ വരാന്‍ അല്‍പ്പം വൈകിയാല്‍ പേടിച്ചു വിറച്ചിരിക്കുന്നതാണ്
ഉപ്പ ഇന്നും രാത്രി വിളിച്ചിരിക്കും ...തന്നെ ചോദിച്ചിരിക്കും ..എന്തെങ്കിലും നുണ പറഞ്ഞിട്ടുണ്ടാവും ...
പരീക്ഷ അടുത്താല്‍ പിന്നെ അച്ഛന്‍ പതിവുള്ളതാണ് .
നന്നായി പഠിക്കണം ..
സി എ ക്കാണ്‌ പഠിക്കുന്നത് എന്ന ഓര്മ വേണം..
നിസ്കാരം മുടക്കരുത് ...
ഇന്നും ഉമ്മ യോടതൊക്കെ പറഞ്ഞിട്ടുണ്ടാവും..
പാവം ഉപ്പ.. തന്നിലാണ് എല്ലാപ്രതീക്ഷയും
കാലമെത്രേ ആയി വല്ല നാട്ടിലും ജോലി ചെയ്യുന്നു..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ
ഒന്നോ രണ്ടോ മാസം ..ഉപ്പയുടെ സ്നേഹം അറിഞ്ഞിട്ടുള്ളത് വാക്കുകളില്‍ കൂടി മാത്രം..
ചെവിക്കകത്ത്‌ പതിഞ്ഞ സ്വരത്തില്‍ ഉപ്പയിരുന്നു പറയുന്നു ....
മോന് നല്ലൊരു ജോലി കിട്ടീട്ടു വേണം ഉപ്പയ്ക്ക് നാട്ടില്‍ നില്‍ക്കാന്‍..
അയാള്‍ മെല്ലെ തല ഉയര്‍ത്തി കൂടെയുള്ളവരെ നോക്കി ...
കൊത്തി വെച്ച ശില പോലെ ..
നിഴല്‍ രൂപങ്ങള്‍..

രണ്ടാമന്‍ .. നിറ വയറുമായ് കാത്തിരിക്കുന്ന ഭാര്യയോടും പിറക്കാനിരിക്കുന്ന
കുഞ്ഞിനോടൊപ്പം ആശുപത്രി കിടക്കയിലാണ്..പ്രസവത്തിനു രണ്ടു ദിവസം കൂടി എടുക്കും ....നാളെ ഒരു സ്കാന്‍ കൂടി ചെയ്യണം.. ചിലപ്പോള്‍ സിസേറിയന്‍ തന്നെ വേണ്ടി വരും.. നല്ല ക്ഷീണം ഉണ്ടാവ്ള്‍ക്ക് .. അധികം വൈകാതെ ചെല്ലാമെന്നു പറഞ്ഞു പോന്നതാണ്.. അവളുടെ വീട്ടില്‍ നിന്നും ഇറക്കി ക്കൊണ്ട് പോരുമ്പോള്‍ കൈത്തലം മുറുകെ പ്പിടിച്ചു അവള്‍ പറഞ്ഞവാക്കുകള്‍ ... എനിക്ക് നിങ്ങള് മാത്രമേയുള്ളൂ ..ഈ ലോകത്തില്‍.. പിന്നെ ഒരിക്കലും അവള്‍ക്കത് ആവര്‍ത്തിക്കേണ്ടി വന്നിട്ടില്ലഇന്നലെ ആശുപത്രി കിടക്കയില്‍ ആ‍ വാക്കുകള്‍ മനസ്സിനെ പൊള്ളിച്ചു ..

ഒന്നാമന്‍ നാളത്തെ പുലരി ചുവക്കുന്നത് സ്വപ്നം കാണുകയായിരുന്നു .... ബലി ചോരയുടെ തീക്ഷണ ഗന്ധം അയാളെ മത്തു പിടിപ്പിച്ചു ... ചിതറിത്തെറിക്കുന്ന കരിഞ്ഞ മാംസം ... അയാള്‍ക്ക്‌ ചിരി വന്നു... ശത്രു ഓരോന്നായി കണ്മുന്നില്‍ തെളിഞ്ഞ വന്നു ... എല്ലാം തെരുവ് പട്ടികളെപ്പോലെ തെരുവില്‍ ഒടുങ്ങട്ടെ.. നാളെ തനിക്കു തുറന്ന് കിട്ടുന്ന സ്വര്‍ഗ വാതില്‍ ...

ദൂരെ നിന്നും കനത്ത ഇരുട്ടിനെ കീറി മുറിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചംമുറിക്കകത്ത് കടന്നു വന്നപ്പോള്‍ അയാള്‍ എഴുന്നേറ്റു..അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി... പോകാം.. സമയമായി..പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ ... മൂന്നാമന്‍ ഉമ്മ യെയും രണ്ടാമന്‍ ഭാര്യയേയും ഉപേക്ഷിച്ചു .... സ്വര്‍ഗ്ഗ പാതയില്‍ ഒന്നമാനോടൊപ്പം യാത്രയായി...

ഗോപി വെട്ടിക്കാട്ട്

Monday 13 December 2010

പ്രണയം...മിനിക്കഥ



അവസാനത്തെ വിയര്‍പ്പുതുള്ളിയും വറ്റിക്കഴിഞ്ഞപ്പോള്‍ അവളയാളോട് പറഞ്ഞു..
ഇനിയും വൈകിയാല്‍ വീട്ടില്‍ തിരക്കും..ഇപ്പോള്‍ തന്നെ പല നുണകളും പറഞ്ഞു ഇറങ്ങിയതാണ്..
നാളെ അമ്പലത്തില്‍ വരണം ..അറിയാലോ എട്ടരക്കാണ്‌ മുഹൂര്‍ത്തം ..
അവസാനമായി എനിക്കൊന്നു കാണണം..അവള്‍ നിന്നു വിതുമ്പി...
എന്നെന്നും നമ്മുടെ പ്രണയത്തെ ഓര്‍മിക്കാന്‍ എനിക്കൊരു സമ്മാനം തരണം ...

"ഇത് എന്‍റെ ഹൃദയം " ഇത് നിനക്കുള്ളതാണ് ..
പളുങ്ക് പോലെ സൂക്ഷിക്കണം ..ഒരിക്കലും പൊട്ടാതെ ..അവളയാളുടെ കണ്ണീര്‍ തുടച്ചു...
ഈ മനസ്സ് ഞാനെന്‍റെ നെഞ്ഞോട് ചേര്‍ത്ത് വെക്കും...മരണം വരെ...
"ഇനി ഞാന്‍ പൊക്കോട്ടെ"കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ തിരിഞ്ഞു നോക്കി..
അയാള്‍ കാണില്ലെന്നുറപ്പായപ്പോള്‍ അവളാ ഹൃദയം എടുത്തോരേര് കൊടുത്തു ..
"ഒരു സമ്മാനം തന്നിരിക്കുന്നു.."
അവന്‍റെ ഹൃദയം നൂറു കഷ്ണങ്ങളാ യ് തുടിച്ചു കൊണ്ടിരുന്നു ....


ഗോപി വെട്ടിക്കാട്ട്

Monday 6 December 2010

ടൈം ശരിയല്ല സര്‍...(കഥ )














വണ്ടി പാര്‍ക്കു ചൈയ്തു ഓഫീസിലേക്കു തിരക്കിട്ട് നടക്കുകയായിരുന്നു ... സാധാരണ കൃത്യ സമയത്ത് ഓഫീസില്‍ എത്തുന്നതാണ് ..ഇന്ന് പുറപ്പെട്ടത്‌ മുതല്‍ ശകുനപ്പിഴവുകലാണ് ..എഴുന്നേല്‍ക്കാന്‍ വൈകിയതിന്റെ തിരക്കില്‍ പെട്ടെന്ന് റെഡി ആയി ലിഫ്ട്ടിനടുത്തെതിയപ്പോള്‍ ലിഫ്റ്റ്‌ വോര്‍ക്ക് ചൈയ്യുന്നില്ല. .പന്ത്രണ്ടാം നിലയില്‍ നിന്നു ഗോവണി ഇറങ്ങി കിതച്ചു കിതച്ച്‌ വണ്ടിയുടെ അടുത്തെത്തിയപ്പോള്‍ ഒരു ടയര്‍ പഞ്ഞെര്‍ ആയി കിടക്കുന്നു .

വണ്ടി തുറന്ന് സ്റ്റെപ്പിനി എടുക്കാന്‍ നോക്കുമ്പോളാണ്
താക്കോല്‍ എടുക്കാന്‍ മറന്നു എന്നറിഞ്ഞത് .. വീണ്ടും പന്ത്രണ്ടാം നിലയിലേക്ക് വലിഞ്ഞു കയറി ..താക്കോലെടുത്ത് താഴെ വരുമ്പോഴേക്കും ഒരു പരുവമായിക്കഴിഞ്ഞു ...വളരെ നാളത്തെ ശ്രമത്തിനു ശേഷം കിട്ടിയ ഒരു അപ്പോയിന്റ് മെന്റ് ആണ് ..കൃത്യ സമയത്ത് ചെന്നില്ലെങ്കില്‍ പിന്നെ അങ്ങോട്ട്‌ കേട്ടില്ല ..ഭാവിയിലേക്കുള്ള ഒരു താക്കൊലല്ലേ എന്ന്‌ കരുതി ഉള്ളതില്‍ ഏറ്റവും നല്ല ഡ്രസ്സ്‌ തന്നെ ഇട്ടാണ് ഇറങ്ങിയത്‌ . ടയര്‍ മാറ്റി യിടുന്നതിനിടെ അതാകെ കരിപുരണ്ടു നാശ കോശമായി .. എന്തെങ്കിലുമാകട്ടെ എന്ന്‌ കരുതി വണ്ടിയെടുത്ത്‌ മെയിന്‍ റോഡിലി രങ്ങിയപ്പോള്‍ തിരക്കോട് തിരക്ക് ..നഗരത്തിലുള്ള എല്ലാ വണ്ടികളും തനിക്കെതിരെ ആസൂത്രിതമായി ഇറങ്ങിയപോലെ.. മുന്നില്‍ പോകുന്ന ഓരോ വണ്ടിക്കരനെയും ശപിച്ച്‌ ഓരോ സിഗ്നലിലും കെട്ടിക്കിടന്ന് ഒരു വിധം ഓഫീസിനടുത്തെത്തിയപ്പോള്‍ ഒരു മണിക്കൂ രോളം വൈകി..

മനെജെരോട് പറയേണ്ട നുണകളും രീതിയും മറ്റും മനസ്സിലിട്ടു രേഹെര്സല്‍ എടുക്കുക്കുന്നതിനിടയിലാണ് പിന്നില്‍ നിന്നു വിളി.
സര്‍ ,,ഒരു നിമിഷം ..തിരിഞ്ഞു നോക്കിയപ്പോള്‍ ഒരാള്‍ തന്‍റെ അടുത്തേക്ക്‌ ഓടി വരുന്നു.. സമയം ഇല്ലാത്ത നേരത്ത് ഇനിയിപ്പോള്‍ ഈ കുരിശുമായല്ലോ എന്ന്‌ വിചാരിച്ചു നിക്കുമ്പോള്‍ അയാള്‍ അടുത്തെത്തി.. ഉം എന്ത് വേണം..ഒന്നുമില്ല സര്‍ ..സാറിനെ കണ്ടപ്പോള്‍ ഒരു മുഖ പരിചയം തോന്നി ..അത് കൊണ്ട് വിളിച്ചതാ .. അയാള്‍ തമിഴും മലയാളവും കൂട്ടിക്കലര്‍ത്തി പറയാന്‍ തുടങ്ങി.. അയാളുടെ വര്‍ത്തമാനം ശ്രദ്ധിക്കാതെ നടത്തം തുടര്‍ന്നു.. ഉങ്ങളുടെ ടൈം ശരിയല്ല സര്‍.. "എന്താ."ഉങ്ങള്‍ക്ക് നിറയെ പ്രോബ്ലെംസ് ഇരിക്ക് സര്‍ ..കഷ്ട്ടകാലം ആണ് ഇപ്പോള്‍ .. താന്‍ ജോത്സ്യന്‍ ആണോ . .കുറച്ചു അറിയാം സര്‍ ..ആ‍ കൈ ഒന്ന്‍ നോക്കിയാല്‍ ശരിക്കും പറയാമായിരുന്നു.. അതൊന്നും വേണ്ടാ ..എനിക്കിതിലൊന്നും വിശ്വാസമില്ല.. അങ്ങനെ പറയരുത് .. ചിലതൊക്കെ വിശ്വസിച്ചേ പറ്റൂ.. ഒന്ന് കരുതിയിരിക്കുന്നത് എപ്പോഴും നല്ലതല്ലേ സര്‍ ..അയാള്‍ വിടാനുള്ള ഭാവമില്ല .. ആരെയും വിശ്വസിക്കരുത് സര്‍ ..പണ നഷ്ട്ടം ..ചതി ..മാനഹാനി ..എല്ലാം കാണുന്നുണ്ട് .. ദൈവത്തെ നന്നായി വിളിക്കണം .

"ഓ ആയിക്കോട്ടെ .."
ഓഫീസിനടുത്തു എത്തുന്നത് വരെ അയാള്‍ പിന്നാലെ നടന്നു പറഞ്ഞു കൊണ്ടിരുന്നു.. ഓഫീസിലേക്കു കേറാന്‍ നേരം അയാള്‍ പറഞ്ഞു ..ഇന്നലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല സര്‍ .. വല്ലാതെ വിശക്കുന്നു ...എന്തെങ്കിലും തന്നാല്‍ കഴിക്കാമായിരുന്നു..ഓഹോ അതിനായിരുന്നോ ഈ സമയമാത്രെയും .. തനിക്കത്‌ നേരെത്തെ പറഞ്ഞുക്കൂടായിരുന്നോ ..പോക്കെറ്റില്‍ ആകെ യുള്ളത് മൂന്നു ദിനാറാണ് ..രണ്ടു ദിനാര്‍ പെട്രോളടിക്കണം ..വണ്ടി കരയാന്‍ തുടങ്ങിയിരിക്കുന്നു . അര ദിനാര്‍ സിഗരെട്ടിനു പോയാല്‍ പിന്നെയുള്ളത് അരദിനാരാണ് അത് കൊണ്ട് വേണം ഇന്നത്തെ ഉച്ച ഭക്ഷണം .. സാരമില്ല എന്തെങ്കിലും ചൈയ്യാം .. തല്ക്കാലം ഈ കുരിശിനെ ഒഴിവാക്കാം ..അര ദിനാര്‍ അയാള്‍ക്കെടുത്തു കൊടുത്തു .. കുറെ നന്ദ്രി യൊക്കെ ചൊല്ലി അയാള്‍ സ്ഥലം വിട്ടു..

മനെജേര്‍ നല്ല ചൂടിലാണ് ..
ഇതെന്താ തോന്നുമ്പോള്‍ വരാനുള്ള സ്ഥലമാണോ ..അയാള്‍ പറയുന്നത് മുഴുവന്‍ കേട്ട് കൊണ്ട് നിന്നു.. മറു ത്തോന്നും പറയാന്‍ പോയില്ല..കൂടിയാല്‍ പകുതി ദിവസത്തെ ശമ്പളം കട്ട്‌ ആക്കുമായിരിക്കും . സാരമില്ല ..ഇയാളോട് കെഞ്ചാന്‍ നില്‍ക്കുന്നതിലും ഭേദം അതാണ്‌ .. താനിന്നു മീറ്റിങ്ങിനു പോകുന്നില്ലേ ...ആ‍ ഓര്‍ഡര്‍ കിട്ടിയാല്‍ കമ്പനി രക്ഷപ്പെടും ..താനും .. പോകുകയാണ് സര്‍..

മീറ്റിങ്ങിനു തന്ന സമയം എപ്പോഴെ കഴിഞ്ഞു.. എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം .. പറഞ്ഞു തന്ന അഡ്രസ്‌ പ്രകാരം തലങ്ങും വിലങ്ങും ഓടിയിട്ടും ഒരു രക്ഷയുമില്ല .. ഈ കമ്പനി ഏതു ലോകത്താണാവോ..ആദ്യമായിട്ടാണ് ഇവിടെ ..റോഡു ഒരു പിടിയുമില്ല .. റോഡില്‍ കണ്ട പലരോടും ചോധിച്ചെങ്കിലും അങ്ങനെ ഒരു കമ്പനി ആര്‍ക്കും പിടിയില്ല .. അപ്പോഴാണ്‌ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന രണ്ടു ബംഗാളികളെ കണ്ടത് ..ഇവരോട് കൂടി എഒന്നു ചോദിക്കാം .. "ബായ് സാബ്" .. വിളിച്ച ഉടനെ ഒരുവന്‍ അടുത്തു വന്നു ..അറിയാവുന്ന അറബിയിലും ഹിന്ദിയിലും ഇന്ഗ്ലിഷിലും പറഞ്ഞിട്ടും ഒരു രക്ഷയുമില്ല.. അവനു ബന്ഗാളിയല്ലാതെ ..ഒന്നും അറിയില്ല ..കമ്പനിയുടെ കാര്‍ഡ് കാണിച്ചപ്പോള്‍ അവന്‍ ഒന്ന് ചിരിച്ചു ..ഓ ആശ്വാസമായി ..ഇവന് .അറിയാമായിരിക്കും. അവന്‍ അങ്ങ് ദൂരേക്ക് കൈ ചൂണ്ടിക്കാട്ടി .. കേറാന്‍ പറയുന്നതിന് മുന്നേ അവന്‍ തന്നെ ഡോര്‍ തുറന്ന് .വണ്ടിയില്‍ കയറി.. അവന്‍ പറഞ്ഞ വഴിയിലൂടെയെല്ലാം വണ്ടി ഓടിച്ചു ..അവസാനം ഒരിടത്തെത്തിയപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു .. ചുറ്റിലും നോക്കി ഇവിടെ അടുത്തൊന്നും ഒരു കമ്പനിയുമില്ല .. എവിടെയെന്നു അവന്‍റെ മുഖത്തേക്ക് തറപ്പിച്ചൊന്നു നോക്കി .അവന്‍ പിന്നെയും നേരെ മുന്നിലേക്കുംഅവിടെ നിന്നു വലത്തോട്ടെക്കും വിരല്‍ ചൂണ്ടി ..ഇറങ്ങിപ്പോയി .. ആ‍ ബംഗാളി പറ്റിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ദേഷ്യം വന്നു... പിന്നെയും കറക്കം തന്നെ..ഒടുവില്‍ ഒരുവിധം സ്ഥലം കണ്ടു പിടിച്ചു ചെന്നപ്പോഴേക്കും സമയവും കഴിഞ്ഞു .. കാണേണ്ട ആളും സ്ഥലം വിട്ടു...എന്തായാലും സ്ഥലം കണ്ടെത്തിയല്ലോ.. നാളെ കരഞ്ഞു കാലില്‍ വീണി ട്ടാനെങ്കിലും ശ്രമിക്കാം..

തിരിച്ചെത്തുമ്പോള്‍ മണി മൂന്നായി ..വിശപ്പാണെങ്കില്‍ സഹിക്കാന്‍ വയ്യ ..പോക്കെറ്റില്‍ ആകെ അര ദിനാര്‍ ഉണ്ട് ..അത് കൊണ്ട് ചോറ് എന്തായാലും കിട്ടില്ല .. തല്‍കാലം സാന്ദ് വിച്ച് കഴിക്കാം ..നേരെ സിരിയക്കാരന്റെ ഹോട്ടലില്‍ കേറി രണ്ടു സാന്ദ് വിച്ചിനു ഓര്‍ഡര്‍ കൊടുത്തു.. ഒഴിഞ്ഞ സീറ്റില്‍ ചെന്നിരുന്നു..നേരെ മുന്നില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന ആളെഅപ്പോഴാണ്‌ ശ്രദ്ധിച്ചത് .. കാലത്ത് കണ്ട തമിഴന്‍ ..മുന്നില്‍ പ്ലേറ്റുകള്‍ നിറഞ്ഞിരിക്കുന്നു .. ദയനീതയോടെ അയാളെ നോക്കി .. കണ്ട ഭാവം പോലും നടിക്കാതെ പൊരിച്ച കോഴി വെട്ടി വിഴുങ്ങുകയാണ് ...ദുഷ്ട്ടന്‍..തെല്ലൊരു പരവേശത്തോടെ കാലത്ത് അയാള്‍ പറഞ്ഞ വാചകം ഓര്‍മവന്നു . ഉങ്ങളുടെ ടൈം ശരിയല്ല സര്‍.. പണ നഷ്ട്ടം ..ചതി ..മാനഹാനി ..എല്ലാം കാണുന്നുണ്ട് .. ആരെയും വിശ്വസിക്കരുത് ..



ഗോപി വെട്ടിക്കാട്ട്